എ. എച്ച് ഹാരിസ്, പെരിന്തൽമണ്ണ
അദ്ദേഹം ഇസ്ലാമിലേക്ക് വന്നത് എങ്ങനെയാണ് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ആദ്യത്തെ അവസ്ഥ എങ്ങനെയാണെന്ന് അദ്ദേഹം പറയുന്നുണ്ട്
"ഞാൻ ഒരു തെമ്മാടിതന്നെയായിരുന്നു. എന്റെ ജീവിതത്തിൽ 1998 വരെയുള്ള അന്ധകാരനിബിഢമായിരുന്ന നാളുകൾ എനിക്ക് പകർന്ന് നൽകിയിരുന്ന അവബോധം ഉല്ലസിച്ച് ജീവിക്കുക എന്നത് മാത്രമായി രുന്നു. അതിനർത്ഥം ഇതരരെ ഉപദ്രവിച്ച് ജീവിക്കുക എന്നതായിരു ന്നില്ല. മദ്യപാനം, വ്യഭിചാരം, സിനിമ, നാടകം തുടങ്ങിയ നൃത്തനാട്യ ങ്ങളുടെയും ക്ഷേത്രകലകളുടെയുമൊക്കെ പ്രകടനപരതയിൽ മുങ്ങി ക്കൊണ്ടിരുന്നു ജീവിതം. മറ്റുള്ളവരുടെ അംഗീകാരം പകർന്നുകിട്ടണമെ ന്ന് ആഗ്രഹിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എല്ലാ ജീവിത പ്രവർത്ത നങ്ങളുടെയും പര്യവസാനം മദ്യപാനത്തിലും വ്യഭിചാരസുഖത്തിലും മാത്രം.
ഈ വൈകൃതങ്ങളെല്ലാം പേറിക്കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിന്റെമനസിൽ എപ്പോഴും ഒരു അന്വേഷണമുണ്ടായിരുന്നു. ഞാനെന്താണിങ്ങനെ? ഞാ നാരാണ്? ഞാൻ എവിടെനിന്നും എന്തിനിവിടെ വന്നു? പിരിമൂത്ത മദ്യപ ൻ മനസിന്റെ അപഥസഞ്ചാരങ്ങളായിരിക്കാമെന്ന് സ്വയം സമാധാ നിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ചിന്ത, അന്വേഷണം എന്നെ മുറുകെ പിടി കൂടി.
അദ്ദേഹം പറയുന്നുണ്ട്1998ൽ പെരിന്തൽമണ്ണയിൽ നടന്ന ഹൈന്ദവത, ഇസ്ലാം ക്രൈസ് തവത-സ്നേഹസംവാദം' സംഗമത്തിൽ പങ്കെടുത്തതോടെ ഈ അ ഷണത്വര വളരെയേറെ വർദ്ധിതമായി. തസംഗമത്തിൽ പങ്കെടുത്ത ചിലരിൽ മുസ്ലിം യുവപണ്ഡിതന്മാരുടെ അളന്നുമുറിച്ചുള്ള ആദർശ പ്രബോധനങ്ങളും യുക്തിഭ്രമായ ചരിത്ര തെളിവുകളിലൂടെയുള്ള ഇസ് ലാമികാദർശത്തിന്റെ ഉൾക്കരുത്തും മറ്റും ശ്രവിച്ചപ്പോൾ തോന്നിഈ സന്യാസിമാർക്കും പാതിരിമാർക്കും തങ്ങളുടെ വാക്കുകൾ ശ്രവി ക്കുന്നവരോട് യാതൊരു കടപ്പാടുകളും തീർത്തും ഇല്ലായെന്ന്. പിന്നീട് അങ്ങോട്ട് ചിന്തക്കും അന്വേഷണങ്ങൾക്കും ആക്കം കൂടി.
അദ്ദേഹം അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കുറിച്ച് പറയുന്നുണ്ട്ആദ്യമായി ഞാൻ എന്നെക്കുറിച്ച് തന്നെയാണ് ചിന്തിച്ചുതുടങ്ങിയ ത്. 1964ലെ നവംബർ മാസത്തിൽ എന്നോ ഒരു മൂവന്തിനേരത്ത് പിറന്നു വീണ് ദാരിദ്ര്യത്തിന്റെയും സാമുദായിക ഉച്ചനീചത്വങ്ങളുടെയും കെട്ടു പിണഞ്ഞ ചുറ്റുപാടുകളിൽ വളർന്ന് തുടങ്ങിയ ശൈശവവും ബാല്യ കൗമാരങ്ങളും! വയർനിറച്ച് ആഹരിക്കുവാൻ അയൽവാസികളുടെ അടു കളകൾ ആശ്രയിച്ചിരുന്ന അക്കാലയളവിൽ പിതാവിൽ നിന്നും ലഭിക്കു ക വല്ലപ്പോഴും വീട്ടിൽ നടന്നിരുന്ന മന്ത്രവാദവൈകൃതങ്ങളിൽ വിളമ്പി യിരുന്ന ചാരായവും കള്ളും കോഴിയിറച്ചിയും മാത്രം. പതിനൊന്ന് വയ സുകാരൻ പയ്യന് വളർന്നുവരാൻ പറ്റിയ ചേരുവകൾ! പകലന്തിയോളം അന്യരുടെ പാടത്തും പറമ്പിലും അധ്വാനിച്ച് തളർന്നെത്തുന്ന മാതാവിന് കൂലിയായി കിട്ടുന്ന അൽപം നെല്ല്. അതായിരുന്നു ഞങ്ങളുടെ ആഹാരനിത്യദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, ചോർന്നൊലിക്കുന്ന വൈ ക്കോൽപുരയിൽ അമ്മയോടൊപ്പം ഒട്ടിക്കിടക്കുമ്പോൾ ചിലപ്പോഴൊക്കെ അവരോട് ഞാൻ ചോദിച്ചു. അമ്മേ നമുക്ക് മാത്രമായിട്ട് എന്താണിത്ര ദുരിതം? തേങ്ങലുകളോടെ കണ്ണീരൊഴുക്കി വിധിയെ പഴിക്കൽ മാത മായിരുന്നു അമ്മയുടെ മറുപടി. അക്കാലങ്ങളിൽ രാത്രി അടുത്തെവി ടെയെങ്ങാനും മന്ത്രവാദ കർമ്മങ്ങളുണ്ടാവുമ്പോൾ അച്ഛന്റെ കൂടെ കുട്ടയും തലയിലേറ്റി പരികർമ്മിയായി ഞാനും കൂടും. എന്റെ ലക്ഷ്യം കുറച്ച് കുടിക്കാം; കുറച്ച് കഴിക്കാം; അത്രമാത്രം. മന്ത്രവാദി എന്ന നി ലയിൽ അച്ഛന്റെ വീരശൂരപരാക്രമങ്ങളൊക്കെ കഴിയുമ്പോഴേക്കും രാത്രി വളരെ ഇരുട്ടിയിരിക്കും. അങ്ങനെ ലഭിക്കുന്ന കൂലിയിൽനിന്നും നൂറ് രൂപ നോട്ട് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അച്ഛൻ ഒരു മുങ്ങ് മുങ്ങും. പിന്നീട് അദ്ദേഹത്തെ ഏതെങ്കിലും പാടവരമ്പത്ത് ബോധം നശിച്ച നിലയിൽ ഞങ്ങൾ “ആഹ്ലാദത്തോടെ, അലമുറയിട്ടുകൊണ്ട് പിടിച്ചുകൊണ്ടുവരും. പിന്നീടങ്ങോട്ട് പിതാവിന്റെ തത്വോപദേശങ്ങ ളുടെ പെരുമ്പറയാവും മുഴങ്ങുക. ചിലപ്പോൾ അമ്മയുടെയും ഞങ്ങളു ടെയും മുതുകത്തും!
അങ്ങനെ അദ്ദേഹത്തിന്റെ ചിന്ത പിന്നേയും പിറകോട്ട് തന്നെ... കൗമാരകാലത്ത് അടുത്ത അയൽവാസികളുടെ വിവാഹ വീടുകളിൽ സദ്യക്കാവശ്യമുള്ള "ഇല മുറിച്ച് കഷണങ്ങളാക്കി എത്തിക്കുക എന്റെയും അച്ഛന്റെയുംമാത്രം ഉത്തരവാദിത്തമായിരുന്നു. അതിന് പ്രതിഫലം കുറെ ചോറും ഏതാനും നാണയങ്ങളും മാത്രം. എന്നാലും ഏതാണ്ട് സുഹൃത്തുക്ക ളുടെ വീടുകൾ പരിചയപ്പെടുന്ന ഇത്തരം “ഇലമുറി അവസരങ്ങളാ യിരിക്കും പഠിക്കണമെന്ന ചിന്തക്ക് ആക്കം കൂട്ടിയത്. അവിടെ നിന്നും ലഭിക്കുന്ന പുസ്തകങ്ങളായിരിക്കും അതിന് പ്രചോദനം. അച്ഛനോട് അന്ന് ഇക്കാര്യങ്ങളുടെ അതൃപ്തി ബോധ്യപ്പെടുത്തിയാൽ ചുട്ട അടിയാ യിരിക്കും മറുപടി.
അദ്ദേഹം പറയുന്നുണ്ട് സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും അത്യാവശ്യം പരസഹായത്തോടെയും പട്ടികജാതി ആനുകൂല്യങ്ങളോടെയും കുറെ യൊക്കെ കഴിഞ്ഞു. ഇനി പഠിച്ചാൽ പരീക്ഷയിൽ വിജയിക്കില്ല എന്ന് വന്നപ്പോൾ അവിടെ വെച്ച് നിർത്തി. അത്രക്കുണ്ടായിരുന്നു മദ്യത്തിന്റെ റയും മറ്റ് തെമ്മാടിത്തങ്ങളുടെയും വരിഞ്ഞുകെട്ടൽ! തലമുറകളുടെ സമ്പാദ്യമായി കിട്ടിയ സ്വഭാവ വൈശിഷ്ട്യം
അന്വേഷണം വീണ്ടും തുടർന്നു. എന്നെക്കുറിച്ച് തന്നെ.... പാതിവഴിയിൽ പഠനമുപേക്ഷിച്ച് ഞാൻ വീട്ടുകാരോടുള്ള സഹവാ സവും ഏതാണ്ടൊക്കെ ഉപേക്ഷിച്ച് വിപ്ലവ സംഘങ്ങളുടെയും വിദ്യാ ഭ്യാസ ശാസ്ത്രവിചക്ഷണന്മാരുടെ പ്രചരണസംഘങ്ങളുടെയും പിറ കെ പോയി മടുത്തപ്പോൾ നാടുവിട്ട് ഒരു മെട്രോ നഗരത്തിലെത്തി. അവിടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സമ്പാദിച്ച് ലഭിക്കുന്ന ശമ്പളം മാസം പത്താം തീയതിക്ക് മുമ്പുതന്നെ നിരപ്പാക്കുമായിരുന്നു. മാർഗങ്ങളോ, വിലകൂടിയ മദ്യങ്ങളും സ്ത്രീകളോടുള്ള അടങ്ങാത്ത അഭിവാഞ്ചയും അതിനിടയിൽ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ അനുജനേയും കൂടെ കൂട്ടി. ഒരു മാസത്തിനുള്ളിൽ തന്നെ അനുജന് എന്നെ മനസിലാവുകയും ഞങ്ങൾ തമ്മിൽ നല്ല നിലയിൽ അടിച്ച് പി രിയുകയും ചെയ്തു. ആ പാവം എങ്ങിനെയൊക്കെയോ അവിടെ ജീവി ച്ച് വന്നത്. പാപ പങ്കിലമായ ഈ കാലയളവാണ് ദൈവികബോധം പകർന്ന് നൽകിയത്. പശ്ചാത്താപവിവശയായി മഹാക്ഷേത്രങ്ങൾ കയ റിയിറങ്ങുക പതിവാക്കുകയും ഹൈന്ദവ പുരാണേതിഹാസങ്ങൾ വായി ച്ച് ഗ്രഹിക്കുകയും ചെയ്തിരുന്നു. ഒരുപാട് ബ്രാഹ്മണ സുഹൃത്തു ക്കൾ ഇക്കാര്യങ്ങളിൽ എന്നെ സഹായിച്ചിട്ടുമുണ്ട്. ദൈവ ചിന്ത നൽകി യ ഉൾക്കരുത്തോടെ ഞാൻ നാട്ടിൽ തിരിച്ചെത്തി.
തൊഴിലില്ലായ്മയുടെ കൂത്തരങ്ങായ കേരളത്തിലെ സുന്ദരമായ ഒരു "ഗ്രാമനഗരത്തിൽ കള്ളക്കണക്കപ്പിള്ള'യായി അദ്ദേഹം പിന്നീട് സ്വയം സേവന ത്തിൽ ഏർപ്പെട്ടു. അപ്പോൾ വീണ്ടും ലഭിച്ച ധനമാർഗവും അംഗീകാരവും വീണ്ടും വിദേശി സ്വദേശി വ്യത്യാസമില്ലാതെ വയറുനിറച്ച് കുടിച്ചു ല്ലസിക്കാൻ അദ്ദേഹത്തെ സഹായിച്ചു. അക്കാലയളവിൽ സുന്ദരികൾ പല രുമായും സ്നേഹം പൂത്തുലഞ്ഞുകൊണ്ടേയിരുന്നു. അവസാനം ആ ജീവിതത്തിന് പൂർണവിരാമം കുറിച്ച് വിവാഹം. പിന്നെ കുട്ടികൾ. അവ രൊത്ത് സന്തോഷപ്രദവും ആലസ്യത്തോടെയും ജീവിതം ഇഴഞ്ഞു നീങ്ങി. അതിനിടയിൽ ഒരു രാത്രിയിൽ കുഞ്ഞുങ്ങളുടെ കുസൃതിത്ത രങ്ങൾക്കിടയിൽ ഒരു ആലോചന കടന്നുവന്നു. ഈ പൂമുട്ടുകളായ പൊന്നോമനകളെ പട്ടികജാതിക്കാരായി ജീവിപ്പിച്ച് മരിപ്പിക്കണമോ?
അദ്ദേഹം തന്നെ പറയുന്നുണ്ട് ഇങ്ങനെയൊക്കെ നിൽക്കുന്ന അവസ്ഥയിൽ അദ്ദേഹത്തിനു തോന്നി നന്നായാലെന്താ? എങ്ങനെ നന്നാവണം? ഗീത വായിച്ച് നോ ക്കിയപ്പോൾ നിസ്വാർത്ഥമായി കർമ്മം അനുഷ്ഠിക്കണമെന്ന് സാരം ഉൾക്കൊണ്ടു. എന്നാൽ അങ്ങനെതന്നെ എന്ന് നിശ്ചയിച്ച് കർമ്മങ്ങൾ ചെയ്ത് തുടങ്ങിയപ്പോൾ വീണ്ടും വിശ്വാസ ആചാരങ്ങളിലും മറ്റും അസംതൃപ്തിയും ജീവിത ദുരിതങ്ങളും മാത്രം ബാക്കി. പിന്നെ ആ ചിന്ത ഉപേക്ഷിച്ച് പുത്തൻ ഉണർവോടെ പ്രവൃത്തികൾ ചെയ്ത് തുട ങ്ങിയപ്പോൾ ദുരിതങ്ങൾക്ക് വിട. പക്ഷെ, അപ്പോഴേക്കും മനസിൽ ഒ രു തുലാസ് സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. അതിന്റെ തട്ടുകൾ ആടി യുലഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാൻ പണ്ടെങ്ങോ നിർത്തി വെച്ച് വായന പുനർജീവിപ്പിച്ചു. വായന ആധ്യാത്മികതയിലേക്ക് നീ ങ്ങി. ഗീതയും രാമായണവും ആയിരുന്നു മുഖ്യന്മാർ'. പിന്നെ പൂന്താനം കൃതികളും.
അയാൾ പറയുന്നുണ്ട് അദ്ദേഹം സിനിമ കാണാനുള്ള ഒരു കാരണമാണ് ഒരിക്കെ ഒരുനാൾ പുതുതായി ഗ്രാമനഗരത്തിൽ ആരംഭി മുസ്ലിം പള്ളിയിൽനിന്നും ഒരു മുസ്ലിം യുവ പണ്ഡിതൻ പ ഭാഷണം കേട്ടു. ഞാനന്നേരം അൽപം "വീലിൽ ആയിരുന്നു. അദ്ദേ ഹത്തിന്റെ വിഷയമോ മദ്യത്തിനെതിരിൽ ഇസ്ലാം പടുത്തുയർത്തിയ പ്രതിരോധത്തിന്റെ കോട്ടയും പ്രസ്തുത പ്രഭാഷണത്തിൽ എന്നെ ചീത്ത വിളിക്കുംപോലെ കുറെ ആശയങ്ങൾ ഞാനൊരു പെട്ടിക്കടയു ടെ ഓരത്തുനിന്ന് കേട്ടു. ഒന്നോ ഒന്നരയോ മണിക്കൂർ ദീർഘിച്ച ആ പ്രഭാഷണത്തിൽ ആ യുവ പണ്ഡിതന്റെ നാവിലൂടെ പുറത്തേക്ക് ഒഴുകിയ വിജ്ഞാനം ചരിത, ശാസ്ത്ര സാമൂഹിക സാംസ്ക്കാരിക മായ സമസ്ത മണ്ഡലങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന ഒന്നാ യിരുന്നു. അവിടുന്നങ്ങോട്ട് ഇസ്ലാം വിമർശിക്കപ്പെടുന്ന ഒരു മതം മാത്രമല്ലായെന്നും അത് പഠിക്കപ്പെടേണ്ടുന്ന ഒരു തത്വദർശനമാണ് എന്നും എനിക്ക് ഉള്ളിൽ തോന്നി. പിന്നീടുള്ള നാളുകളിൽ മൗനമായിഇസ്ലാമിനെ പരിചയപ്പെടാൻ തുടങ്ങി. അതിനുശേഷം ഹൈക്കൽ എഴുതിയ 'മുഹമ്മദ് എന്ന കൃതി വായിച്ചു. അത് ഇന്നും പരിപൂർണ്ണ മായി ഒരാവർത്തി പൂർത്തിയാക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഓരോ പ്രതിപാദനങ്ങളിലൂടെയും മനസ് പോവുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും. ഇവയ്ക്കൊക്കെ പ്രചോദനം നൽകിയതോ-പെരി ന്തൽമണ്ണയിൽ നടന്ന ഹൈന്ദവത, ഇസ്ലാം, ക്രൈസ്തവത ഹസംവാദം' പരിപാടിയും അതിലെ പ്രതിപാദ്യ വിഷയങ്ങളും,
പിന്നീട് അദ്ദേഹം പറയുന്നു പിന്നീട് അങ്ങോട്ട് ഞാൻ എന്റെ സ്വഭാവത്തിൽ സ്വയം പരിവർത്ത നം വരുത്തിത്തുടങ്ങി. ഭഗവത്ഗീത പലവുരു വായിച്ചിട്ട് അതിലുള്ള പൊരുളും മനുഷ്യജീവിതവും തമ്മിൽ പുലബന്ധം പോലുമില്ലായെന്ന് ബോധ്യപ്പെട്ടു. കഥയറിയാതെ ആട്ടം കാണുന്നവരായി ഗീതാനുയാ യികൾ മാറിക്കൊണ്ടിരുന്നപ്പോൾ അവരോട് മനസ് കൊണ്ട് സലാം ചൊല്ലി. വിശുദ്ധ ഖുർആൻ പരിഭാഷ കൈക്കലാക്കി. ഒരു കാക്ക പറ ഞ്ഞു; ഇത് നിങ്ങൾക്ക് തൊടാൻ പറ്റൂല്ലല്ലോ;"ഞാൻ ഇപ്പോൾ തൊട്ടുപോ യില്ലേ; ഇനിയൊന്ന് നോക്കട്ടെ' എന്ന് ഞാനും.
ശേഷം രണ്ട് മൂന്ന് അധ്യായങ്ങൾ വായിച്ചപ്പോൾ മനസിലായി ഇതൊ ന്നും എനിക്ക് മനസിലാവുന്നില്ലായെന്ന്. അങ്ങനെ സ്കൂളിലേക്ക് പുറ പ്പെട്ടു. ഖുർആൻ ലേണിംഗ് സ്കൂൾ ദൈവത്തിന്റെയും മനുഷ്യന്റെ റയും നിർവചനം യഥാർത്ഥത്തിൽ എന്ത് എന്ന് മനസിലാക്കാത്ത ഞാൻ ആ ക്ലാസുകളിൽ ശ്രദ്ധിച്ചതും അവരിച്ചതുമായ വിജ്ഞാനം സത്യപ് കാശത്തിലേക്കുള്ള നേർപാതകളായിരുന്നു. അതിൽ നിന്നും വേദങ്ങൾ തമ്മിൽ ചിലയിടങ്ങളിൽ കൂടിച്ചേരുന്നുണ്ട് എന്ന സത്യം ഞാൻ മന സ്സിലാക്കി.
ഉദാ: ഇന്ദ്രം മിത്രം വരുണ മനി മാ ഏകം സദ്വി പ്രാബഹുധാവദന്തി അഗ്നിം യമം മാതരിശ്വാനമാഹു
(ഋഗ്വേദ ഭാഷ്യം)
(പരംപൊരുൾ ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി എന്നിങ്ങനെ വ്യവ ഹരിക്കപ്പെടുന്നു. ശോഭായമാനമായ ചിറകുകളുള്ള ഗരുഢനും അവന ത്. പരമാർത്ഥവസ്തു ഏകനാണ്. ഈ പേരുകളിൽ തത്വം കണ്ടവർ അവനെ പല പ്രകാരത്തിൽ വർണിക്കുന്നു).
അങ്ങനെ ഏക ദൈവ വിശ്വാസം തന്നെയാണ് ഹിന്ദുത്വത്തിന്റെകാതൽ എന്നതുകൊണ്ട് പിന്നെ എന്തിന് മറ്റൊന്ന് എന്ന ചിന്തയും ഉടക്കി. അങ്ങനെ മറ്റൊരു സൂക്തം ശ്രദ്ധയിൽ വന്നു. അത് വിശുദ്ധ ഖുർആ
നിന്റേതായിരുന്നു. “പറയുക; പ്രവാചകരേ കാര്യം അല്ലാഹു ഏകനത്, അല്ലാഹു സർവ്വർക്കും ആശ്രയമായിട്ടുള്ളവൻ. അവൻ ആരേയും ജനിപ്പിച്ചിട്ടില്ല; അവൻ (സന്താനമായി ജനിച്ചിട്ടുമില്ല. അവന് തുല്യമായി ആരുമില്ല താനും” (ഖുർആൻ 112:1-4).
ഇതിൽനിന്നും ദൈവം ആര് എന്നും അവന്റെ ഗുണവിശേഷങ്ങൾ എന്ത് എന്നും എനിക്ക് ബോധ്യമായി. ദേവീദേവന്മാർ മനുഷ്യമനസു കളുടെ സൃഷ്ടിരൂപം പ്രാപിച്ചവയാണ് എന്നും അവയെ ആരാധിച്ച് ജീവിച്ച് മരിച്ചാൽ ഞാൻ വന്ന ലോകത്ത് എത്തിച്ചേരാൻ കഴിയുകയി ല്ലായെന്നും എനിക്ക് ഉത്തമ ബോധ്യം വന്നു. മാത്രമോ? മഹാ നിർവാ ണ സ്തോത്രത്തിൽ വായിക്കുക:
തദേകം സ്മരാമസ്തദേകം ജപാമഹ തദേകം ജഗത്സാക്ഷി രൂപം നമാമഹ തദേകം നിധാനം നിരാലംബമീം ഭവാം ഭോതി പോതം ശരണ്യം പ്രജാ മ
(ഒന്നായ നിന്നെ മാത്രം സ്മരിക്കട്ടെ. ഏകനായ നിന്റെ നാമങ്ങൾ ജപിക്കട്ടെ. ജഗത്സാക്ഷിയും സ്വരൂപനുമായ ആ ഏകനെ നമസ്ക്കരി ക്കട്ടെ. സതാമാത്രവും ഒരേയൊരു ആശയ സ്ഥാനവും തിരാധാരവും ഭവസാഗരം കടക്കുവാൻ സഹായിക്കുന്ന തരുണിയുമായ ഏക ദൈവ ൽ ഞാൻ ശരണം പ്രാപിക്കുന്നു).
ഇതിനെ പരിശുദ്ധ ഖുർആൻ ഖണ്ഡിക്കുന്നത് കാണുക:
“കാലം തന്നെയാണ് സത്യം. തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കു കയും സത്യംകൊണ്ട് അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊ ള്ളാൻ പരസ്പരം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ” (ഖുർആൻ 103:1-3).
ഇവ്വിധമുള്ള പരസ്പര വിശകലനത്തിൽനിന്നും താരതമ്യ പഠനത്തി ൽ നിന്നും എനിക്ക് പടച്ച തമ്പുരാൻ സമ്മാനിച്ച അമാനത്ത് (അമൂല്യ നിധി) ആണ് ഇസ്ലാം.
ഭാര്യയോട് സമ്മതം ചോദിച്ചപ്പോൾ പീഢനങ്ങളുടെയും മാനസികാഘാതങ്ങളുടെയും കേളീരംഗമായി ജീവിതം നീങ്ങിയപ്പോൾ, അവ രുമായുള്ള ബന്ധം വേർപ്പെട്ടു. അവരുടെ പകപോക്കലുകൾക്ക് ആക്കം വർധിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ നടന്നുനീങ്ങിയതോ പൊന്നാനി യിലേക്കും. വിശുദ്ധമായ തൗഹീദിലേക്ക്. പ്രവാചകൻ മുഹമ്മദ് മുസ് തഫാ = പ്രബോധനം ചെയ്ത തൗഹീദിലേക്ക് പശ്ചാത്താപ ബോധ ത്തോടെ പാപപങ്കിലമായ മനസുമായി മറ്റൊരു നിഷ്കളങ്കനായ മനു ഷ്യൻ പുതുപ്പിറവിയിലേക്ക് അത് മറ്റൊരു ചരിത്രം.
അദ്ദേഹം എല്ലാവർക്കും അവസാനമായി ഉപദേശം ആയിട്ട് പറയുന്നുണ്ട് സത്യാന്വേഷണ തൽപരരായ നി ങ്ങൾ സംശുദ്ധമായതും യുക്തിഭദ്രവുമായ, കറകളഞ്ഞ തൗഹീദിലേ ക്ക് കടന്നുവരുവിൻ. എന്റെ ഈ ലിഖിതം എന്തെങ്കിലും പ്രചോദനം നൽകുമെങ്കിൽ ഞാൻ കൃതാർത്ഥനായി. സർവ്വലോക പരിപാലകനും രാജാധിരാജനുമായ രക്ഷിതാവ് നമ്മെ ഏവരെയും അനുഗ്രഹിക്കുമാ റാകട്ടെ; ആമീൻ.